From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #1

Study this Passage

  
/ 432  
  

1. ദിവ്യ സ്നേഹവും ജ്ഞാനവും

ദൈവിക സ്നേഹത്തെക്കുറിച്ചുള്ള ദൂതജ്ഞാനം

ഭാഗം 1

സ്നേഹമാണ് നമ്മുടെ ജീവിതം. മിക്ക ആളുകൾക്കും, സ്നേഹത്തിന്റെ അസ്തിത്വം നൽകപ്പെട്ടിരിക്കുന്നു, എന്നാൽ സ്നേഹത്തിന്റെ സ്വഭാവം ഒരു രഹസ്യമാണ്. സ്നേഹത്തിന്റെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം, ഇത് നമുക്ക് ദൈനംദിന ഭാഷയിൽ നിന്ന് അറിയാം. ആരെങ്കിലും നമ്മെ സ്നേഹിക്കുന്നുവെന്നും രാജാക്കന്മാർ തങ്ങളുടെ പ്രജകളെ സ്നേഹിക്കുന്നുവെന്നും പ്രജകൾ അവരുടെ രാജാവിനെ സ്നേഹിക്കുന്നുവെന്നും നാം പറയുന്നു. ഒരു ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നുവെന്നും ഒരു അമ്മ തന്റെ മക്കളെ സ്നേഹിക്കുന്നുവെന്നും തിരിച്ചും പറയുന്നു. ആളുകൾ അവരുടെ രാജ്യത്തെയും സഹ പൗരന്മാരെയും അയൽക്കാരനെയും സ്നേഹിക്കുന്നുവെന്ന് നാം പറയുന്നു. അമൂർത്തമായ വസ്തുക്കളെക്കുറിച്ച് നാം ഒരേ ഭാഷയാണ് ഉപയോഗിക്കുന്നത്, ആരെങ്കിലും ഇത് അല്ലെങ്കിൽ ആ കാര്യം ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നത്.

"സ്നേഹം" എന്ന വാക്ക് നമ്മുടെ നാവിൽ സാധാരണമാണെങ്കിലും, സ്നേഹം എന്താണെന്ന് ആർക്കും അറിയില്ല. നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തുമ്പോൾ, നമ്മുടെ ചിന്തകളിൽ നമുക്ക് അതിന്റെ ഒരു പ്രതിച്ഛായ രൂപീകരിക്കാൻ കഴിയില്ലെന്ന് നാം കാണുന്നു, അതിനാൽ അത് ശരിക്കും ഒന്നുമല്ല അല്ലെങ്കിൽ അത് നമ്മുടെ കാഴ്ച, കേൾവി, സ്പർശനം എന്നിവയിൽ നിന്ന് നമ്മിലേക്ക് ഒഴുകുന്ന ഒന്നാണെന്ന് നാം പറയുന്നു. സംഭാഷണവും അതിനാൽ നമ്മെ സ്വാധീനിക്കുന്നു. നമ്മുടെ മുഴുവൻ ശരീരത്തിന്റെയും നമ്മുടെ എല്ലാ ചിന്തകളുടെയും പൊതുജീവിതം മാത്രമല്ല, അവയുടെ ഏറ്റവും ചെറിയ വിശദാംശങ്ങളുടെ ജീവിതമാണ്-അത് നമ്മുടെ ജീവിതമാണെന്ന് നമുക്കു പൂർണ്ണമായും അറിയില്ല. "സ്നേഹത്തിന്റെ ഫലങ്ങൾ നിങ്ങൾ എടുത്തുകളഞ്ഞാൽ നിങ്ങൾക്ക് എന്തെങ്കിലും ചിന്തിക്കാനാകുമോ? നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? സ്നേഹത്തിന്റെ ഊഷ്മളത നഷ്ടപ്പെടുമ്പോൾ, ചിന്തയും സംസാരവും പ്രവർത്തനവും നഷ്ടപ്പെടുന്നില്ലേ?" എന്ന് ചോദിക്കുമ്പോൾ ജ്ഞാനികൾക്ക് ഇത് ഗ്രഹിക്കാനാകും. സ്നേഹം ചൂടുപിടിക്കുമ്പോൾ അവർ ചൂടാകുന്നില്ലേ? " എന്നിട്ടും, ഈ ജ്ഞാനികളുടെ ഗ്രഹണം സ്നേഹമാണ് നമ്മുടെ ജീവിതം എന്ന ചിന്തയിലല്ല, മറിച്ച് കാര്യങ്ങൾ ഇങ്ങനെയാണ് സംഭവിക്കുന്നതെന്ന അവരുടെ അനുഭവത്തിലാണ്.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #271

Study this Passage

  
/ 432  
  

271. തിന്മകളും വ്യാജതകളും തീര്‍ത്തും നന്മകള്‍ക്കും സത്യങ്ങള്‍ക്കും എതിരാണ്. കാരണം തിന്മകളും വ്യാജതകളും അതി നിഷ്ഠൂരവും നരകീയവുമാണ്, അങ്ങനെയിരിക്കെ നന്മകളും സത്യങ്ങളും ദൈവീകവും സ്വര്‍ഗ്ഗീയവുമാണ്. തിന്മയും നന്മയും എതിരായിരിക്കുന്നു. മാത്രവുമല്ല തിന്മയുടെ വ്യാജതയും നന്മയുടെ സത്യവും എതിരായിരിക്കുന്നു എന്നു കേള്‍ക്കുന്ന എല്ലാവരും അംഗീകരിക്കുന്നു. എന്നിട്ടും തിന്മയില്‍ ആയിരിക്കുന്നവര്‍ അതറിയുന്നില്ല. ആയതുകൊണ്ട് തിന്മ നന്മയാണെന്നുള്ളതിനക്കാള്‍ മറിച്ചൊന്നും അവര്‍ ഗ്രഹിക്കുന്നില്ല, കാരണം തിന്മ അവരുടെ ഇന്ദ്രീയങ്ങള്‍ക്ക് ആസ്വാദനം പ്രദാനം ചെയ്യുന്നു. പ്രത്യേകിച്ച് കാഴ്ചയ്ക്കും കേള്‍വിക്കും, അതില്‍ നിന്നും അവര്‍ക്ക് അവരുടെ ചിന്തകള്‍ക്കും ആസ്വാദനത്തെ നല്‍കുന്നു. അങ്ങനെ അവരുടെ കാഴ്ചപാടുകള്‍ക്കും ആയതുകൊണ്ട് ദുഷ്ടന്‍ നന്മയും തിന്മയും എതിരാണെന്ന് അറിയുന്നു എന്നിട്ടും അവര്‍ തിന്മയിലായിരിക്കുമ്പോള്‍ അതിന്‍റ ആസ്വാദനത്തിലില്‍ നിന്നും അവര്‍ പ്രസ്താവിക്കുന്നത് തിന്മ നല്ലതെന്നാണ്. നന്മ ചീത്തയാണ് എന്നും.

ഉദാഹരണത്തിന് തിന്മയായു ചെയ്യുന്നതിനും ചിന്തിക്കുന്നതിനുമുള്ള ഒരുവന്‍ അവന്‍റെ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നതിനെ സ്വാതന്ത്ര്യം എന്നു വിളിക്കുന്നു. അത് എതിരായിരിക്കെ, വിശേഷിച്ച്, നന്മയെ ചിന്തിക്കുന്നത് അതില്‍ തന്നെ നന്മയാണ്. അതിനെ അടിമത്വമെന്നു അവന്‍ വിളിക്കുമ്പോള്‍ വാസ്തവത്തില്‍ ശേഷം ആയിരിക്കുന്നതാണ് സത്യ സ്വാതന്ത്ര്യം മുമ്പിലത്തേത് അടിമത്വമാണ്.

വ്യഭിചാരം ഇഷ്ടപ്പെടുന്ന ഒരുവന്‍ വ്യഭിചരിക്കുന്നതിനു അതിനെ സ്വാതന്ത്ര്യം എന്നു വിളിക്കുന്നു. എന്നാല്‍ വ്യഭിചരിക്കുവാന്‍ അനുവദിക്കാത്തതിനെ അടിമത്വം എന്നു വിളിക്കുന്നു. കാരണം കാമാതുരയില്‍ ആസ്വാദനത്തിന്‍റെ ഒരു ഇന്ദ്രീയം അവനുണ്ട്. എന്നാല്‍ പാതിവൃത്യത്തില്‍ ആ ആസ്വാദനം എതിരാകുന്നു. സ്വാര്‍ത്ഥ സ്നേഹത്തില്‍ നിന്നുള്ള കര്‍ത്തൃത്വ സ്നേഹത്തില്‍ ആയിരിക്കുന്ന ഒരുവന്‍ ആ സ്നേഹത്തില്‍ മറ്റുള്ള ഏതൊരു ആസ്വാദനത്തേയും അതിരു കടന്ന ജീവന്‍റ ഒരു ആസ്വാദനം അവന് അനുഭവപ്പെടുന്നു. ആ സ്നേഹത്തിന്‍റേതായിരിക്കുന്ന എല്ലാത്തിനേയും നന്മയെന്ന് അവന്‍ വിളിക്കുന്നു. അതിന് എതിരായിരിക്കുന്ന എല്ലാത്തിനേയും തിന്മ എന്നു വിളിക്കുന്നു. അപ്പോള്‍ സത്യമായിരിക്കുന്നത് മറിച്ചുള്ളതാണ്.

ഏതൊരു തിന്മയുടേയും കാര്യം സമാനമായിരിക്കുന്നു. ആയതുകൊണ്ട് തിന്മയും നന്മയും എതിരുകളാണെന്ന് എല്ലാവരും അറിഞ്ഞിരിക്കെ തിന്മയില്‍ മുഴുകിയിരിക്കുന്നവര്‍ അത്തരത്തിലുള്ള എതിരിന്‍റെ ഒരു തിരഞ്ഞ കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്നു. നന്മയില്‍ ആയിരിക്കുന്നവര്‍ക്കു മാത്രമാണ് അത്തരത്തില്‍ ഒരു ശരിയായ കാഴ്ചപ്പാടുള്ളത്. തിന്മയില്‍ ഒരുവന്‍ ആയിരിക്കുന്ന കാലത്തോളം നന്മയെ കാണാന്‍ കഴിയുകയില്ല, എന്നാല്‍ നന്മയില്‍ ആയിരിക്കുന്ന ഒരുവന് തിന്മയെ കാണാന്‍ കഴിയുന്നു. താഴെയുള്ള ഗുഹയിലെന്നപോലെ തിന്മയും മുകളില്‍ ഒരു മലയുടെ മേലെന്നപോലെ നന്മയും.

  
/ 432