From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #1

Study this Passage

  
/ 432  
  

1. ദിവ്യ സ്നേഹവും ജ്ഞാനവും

ദൈവിക സ്നേഹത്തെക്കുറിച്ചുള്ള ദൂതജ്ഞാനം

ഭാഗം 1

സ്നേഹമാണ് നമ്മുടെ ജീവിതം. മിക്ക ആളുകൾക്കും, സ്നേഹത്തിന്റെ അസ്തിത്വം നൽകപ്പെട്ടിരിക്കുന്നു, എന്നാൽ സ്നേഹത്തിന്റെ സ്വഭാവം ഒരു രഹസ്യമാണ്. സ്നേഹത്തിന്റെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം, ഇത് നമുക്ക് ദൈനംദിന ഭാഷയിൽ നിന്ന് അറിയാം. ആരെങ്കിലും നമ്മെ സ്നേഹിക്കുന്നുവെന്നും രാജാക്കന്മാർ തങ്ങളുടെ പ്രജകളെ സ്നേഹിക്കുന്നുവെന്നും പ്രജകൾ അവരുടെ രാജാവിനെ സ്നേഹിക്കുന്നുവെന്നും നാം പറയുന്നു. ഒരു ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നുവെന്നും ഒരു അമ്മ തന്റെ മക്കളെ സ്നേഹിക്കുന്നുവെന്നും തിരിച്ചും പറയുന്നു. ആളുകൾ അവരുടെ രാജ്യത്തെയും സഹ പൗരന്മാരെയും അയൽക്കാരനെയും സ്നേഹിക്കുന്നുവെന്ന് നാം പറയുന്നു. അമൂർത്തമായ വസ്തുക്കളെക്കുറിച്ച് നാം ഒരേ ഭാഷയാണ് ഉപയോഗിക്കുന്നത്, ആരെങ്കിലും ഇത് അല്ലെങ്കിൽ ആ കാര്യം ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നത്.

"സ്നേഹം" എന്ന വാക്ക് നമ്മുടെ നാവിൽ സാധാരണമാണെങ്കിലും, സ്നേഹം എന്താണെന്ന് ആർക്കും അറിയില്ല. നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തുമ്പോൾ, നമ്മുടെ ചിന്തകളിൽ നമുക്ക് അതിന്റെ ഒരു പ്രതിച്ഛായ രൂപീകരിക്കാൻ കഴിയില്ലെന്ന് നാം കാണുന്നു, അതിനാൽ അത് ശരിക്കും ഒന്നുമല്ല അല്ലെങ്കിൽ അത് നമ്മുടെ കാഴ്ച, കേൾവി, സ്പർശനം എന്നിവയിൽ നിന്ന് നമ്മിലേക്ക് ഒഴുകുന്ന ഒന്നാണെന്ന് നാം പറയുന്നു. സംഭാഷണവും അതിനാൽ നമ്മെ സ്വാധീനിക്കുന്നു. നമ്മുടെ മുഴുവൻ ശരീരത്തിന്റെയും നമ്മുടെ എല്ലാ ചിന്തകളുടെയും പൊതുജീവിതം മാത്രമല്ല, അവയുടെ ഏറ്റവും ചെറിയ വിശദാംശങ്ങളുടെ ജീവിതമാണ്-അത് നമ്മുടെ ജീവിതമാണെന്ന് നമുക്കു പൂർണ്ണമായും അറിയില്ല. "സ്നേഹത്തിന്റെ ഫലങ്ങൾ നിങ്ങൾ എടുത്തുകളഞ്ഞാൽ നിങ്ങൾക്ക് എന്തെങ്കിലും ചിന്തിക്കാനാകുമോ? നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? സ്നേഹത്തിന്റെ ഊഷ്മളത നഷ്ടപ്പെടുമ്പോൾ, ചിന്തയും സംസാരവും പ്രവർത്തനവും നഷ്ടപ്പെടുന്നില്ലേ?" എന്ന് ചോദിക്കുമ്പോൾ ജ്ഞാനികൾക്ക് ഇത് ഗ്രഹിക്കാനാകും. സ്നേഹം ചൂടുപിടിക്കുമ്പോൾ അവർ ചൂടാകുന്നില്ലേ? " എന്നിട്ടും, ഈ ജ്ഞാനികളുടെ ഗ്രഹണം സ്നേഹമാണ് നമ്മുടെ ജീവിതം എന്ന ചിന്തയിലല്ല, മറിച്ച് കാര്യങ്ങൾ ഇങ്ങനെയാണ് സംഭവിക്കുന്നതെന്ന അവരുടെ അനുഭവത്തിലാണ്.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #290

Study this Passage

  
/ 432  
  

290. നിത്യനായ കര്‍ത്താവാകുന്ന യഹോവ തന്നില്‍നിന്ന് ആത്മീയലോക സൂര്യനെ ഉളവാക്കി; ആ സൂര്യനില്‍ നിന്ന് പ്രപഞ്ചത്തെയും അതിലുള്ള സകലതിനേയും സൃഷ്ടിച്ചു. ഈ ഗ്രന്ഥത്തിന്‍റെ രണ്ടാമത്തെ അദ്ധ്യായത്തില്‍ ആത്മീയലോക സൂര്യനെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുകയും താഴെപ്പറയുന്ന നിഗമനങ്ങള്‍ അര്‍ത്ഥശങ്ക കൂടാതെ സമര്‍ത്ഥിക്കുകയം ചെയ്തിരുന്നു. ദിവ്യസ്നേഹവും ദിവ്യജ്ഞാനവും ആത്മീയലോകത്ത് ഒരു സൂര്യന്‍ എന്നവണ്ണം പ്രത്യക്ഷീഭവിക്കുന്നു. (ദിവ്യസ്നേഹവും ജ്ഞാനവും 83-88). ആ സൂര്യനില്‍ നിന്ന് ആത്മീയ താപവും, ആത്മീയ പ്രകാശവും പ്രസരിക്കുന്നു (ദിവ്യസ്നേഹവും ജ്ഞാനവും 89-92). ആ സൂര്യന്‍ ദൈവമല്ല, മറിച്ച് ദൈവമനുഷ്യനിലെ ദിവ്യ സ്നേഹത്തില്‍ നിന്നും ദിവ്യജ്ഞാനത്തില്‍ നിന്നും ഉള്ള ഒരു പുറപ്പെടലാണ്; ആ സൂര്യനില്‍ നിന്നുമുള്ള താപവും പ്രകാശവും അതേപോലെതന്നെയാണ്.( ദിവ്യസ്നേഹവും ജ്ഞാനവും 93-98). ഭൗമിക ലോക സൂര്യന്‍ മനുഷ്യനില്‍ നിന്ന് എത്രയോ ദൂരെ എന്നതുപോലെ ആത്മീയ ലോക സൂര്യന്‍ ദൂതന്മാരിൽ നിന്ന് ഏറെ ദുരെയായിരിക്കും, ഏറെക്കുറെ മദ്ധ്യ ഉയരത്തില്‍ (ദിവ്യസ്നേഹവും ജ്ഞാനവും 103-107). ആത്മീയ ലോകത്ത് സൂര്യന്‍ എന്ന വണ്ണമുള്ള കര്‍ത്താവിന്‍റെ പ്രത്യക്ഷത പൂര്‍വ്വദിക്കിലായിരിക്കും, ഇതര ദിശകള്‍ അഥവാ ഭാഗങ്ങള്‍ ഇവിടെ നിന്ന് നിര്‍ണ്ണയിക്കപ്പെടുന്നു. (ദിവ്യസ്നേഹവും ജ്ഞാനവും 119-123; 124-128).ദൂതന്മാർതങ്ങളുടെ വദനങ്ങളെ കര്‍ത്താവ് എന്ന സൂര്യന് അഭിമുഖമായി തിരിക്കുന്നു. (ദിവ്യസ്നേഹവും ജ്ഞാനവും 129-134; 135-139). കര്‍ത്താവ് സൂര്യനാലാണ് പ്രപഞ്ചത്തെയും അതിലുള്ള സര്‍വ്വതിനെയും സൃഷ്ടിച്ചത്; ദിവ്യ സ്നേഹ്തിന്‍റെയും ദിവ്യജ്ഞാനത്തിന്‍റെയും പ്രഥമ പുറപ്പെടലാണ് അത് (ദിവ്യസ്നേഹവും ജ്ഞാനവും 151-156). ഭൗമികലോക സൂര്യന്‍ വെറും അഗ്നി മാത്രമാണ്; ആ സൂര്യനില്‍ നിന്ന് ഉദ്ഭൂതമായിരിക്കുന്ന പ്രകൃതി, അതുകൊണ്ടുതന്നെ, നിര്‍ജ്ജീവവും, സൃഷ്ടികര്‍മ്മം പൂര്‍ത്തീകരിക്കുകയും സമ്പൂര്‍ണ്ണമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്താലാണ് ഭൗമികലോക സൂര്യന്‍ സൃഷ്ടിക്കപ്പെട്ടത് (ദിവ്യസ്നേഹവും ജ്ഞാനവും 157-162). രണ്ടു സൂര്യന്‍മാരെ കൂടാതെ, ഒരുസജീവസൂര്യനും ഒരു നിര്‍ജ്ജീവ സൂര്യനും, യാതൊരു തരത്തിലുമുള്ള സൃഷ്ടികര്‍മ്മവും നടത്തുക എന്നത് സാദ്ധ്യമായ ഒരു കാര്യം അല്ല എന്ന് മനസ്സിലാക്കണം. (ദിവ്യസ്നേഹവും ജ്ഞാനവും 163-166).

  
/ 432