Från Swedenborgs verk

 

അന്ത്യനായവിധി (തുടർച്ച) #1

Studera detta avsnitt

/ 90  
  

1. അന്ത്യന്യായവിധി സംബന്ധിച്ചതിന്‍റെ തുടര്‍ച്ച

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു

മുന്‍പ് അന്ത്യന്യായവിധിയേക്കുറിച്ചുള്ള ഒരു എളിയ പുസ്തകത്തില്‍ താഴെ പറയുന്ന വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്: അതായത്, അന്ത്യന്യായവിധി ദിനത്തിലൂടെ ലോകത്തിന്‍റെ വിനാശമല്ല അര്‍ത്ഥമാക്കുന്നത് (ഖ. 1-5),

മനുഷ്യവംശത്തിന്‍റെ പ്രജനനപ്രക്രിയ ഒരിക്കലും നിലയ്ക്കില്ല (ഖ. 6-13),

സ്വര്‍ഗ്ഗവും നരകവും മനുഷ്യരാശിയില്‍ നിന്നാണ് (ഖ. 14-22),

സൃഷ്ടിയുടെ പ്രാരംഭകാലം മുതല്‍ എല്ലാ മനുഷ്യരായി ജനിച്ചവരും മരിച്ചവരും സ്വര്‍ഗ്ഗത്തിലോ അല്ലെങ്കില്‍ നരകത്തിലോ ആയിരിക്കുന്നു (ഖ. 23-27),

എല്ലാവരും ഒരുമിച്ച് ചേര്‍ക്കപ്പെടുന്നയിടത്താണ് അന്ത്യന്യായ വിധി നടത്തപ്പെടുക, തന്‍നിമിത്തം ആത്മീയ ലോകത്താണ്, ഭൂമിയില്‍ അല്ല (ഖ. 28-32),

ഒരു അന്ത്യന്യായവിധി നടത്തപ്പെടുക ഒരു സഭയുടെ അന്ത്യഘട്ടം ആകുമ്പോഴാണ്, വിശ്വാസമില്ലാതാകുമ്പോഴാണ് ഒരു സഭ അന്ത്യത്തില്‍ ആകുന്നത്, കാരണം സാര്‍വ്വത്രിക സ്നേഹം ഇല്ലാതാകുന്നു (ഖ. 33-39),

വെളിപാടില്‍ പ്രവചിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഇന്നേക്ക് പൂര്‍ത്തിയായിരിക്കുന്നു (ഖ. 40-44),

അന്ത്യന്യായവിധി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു (ഖ. 45-52), ബാബിലോണും അതിന്‍റെ തകര്‍ച്ചയും (ഖ. 53-64),

ഒന്നാമത്തെ സ്വര്‍ഗ്ഗവും അതിന്‍റെ നീങ്ങിപ്പോകലും (ഖ. 65-72),

ലോകത്തിന്‍റെയും സഭയുടെയും ഭാവിയിലെ അവസ്ഥ (ഖ. 73, 74).

/ 90  
  

Från Swedenborgs verk

 

അന്ത്യന്യായവിധി #33

Studera detta avsnitt

  
/ 74  
  

33. VI. സഭയുടെ അന്ത്യം എന്നത് വിശ്വാസം ഇല്ലാതാവുമ്പോഴാണ്. കാരണം അവിടെ സാര്‍വത്രിക സ്നേഹം ഇല്ല.

സഭയുടെ അന്ത്യമാകുമ്പോള്‍ അന്ത്യന്യായവിധി സംഭവിക്കുന്നതു പലകാരണങ്ങള്‍ കൊണ്ടാണ്. മുഖ്യകാരണ മെന്തെന്നാല്‍ സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലെ സന്തുലിതാവസ്ഥ നശിക്കാന്‍ തുടങ്ങുന്നു. അതുപോലെ സന്തുലിതത്വമുള്ള മനുഷ്യന്‍റെ സ്വാതന്ത്ര്യം തന്നെയും നശിക്കുന്നു. മനുഷ്യന്‍റെ സ്വാതന്ത്ര്യം നശിക്കുമ്പോള്‍ അവന് രക്ഷിക്കപ്പെടുവാന്‍ കഴിയുന്നതല്ല. കാരണം അസ്വാതന്ത്ര്യ ത്തില്‍ അവനെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ കഴിയില്ല. എന്നാല്‍ സ്വാതന്ത്ര്യത്തില്‍ നിന്നും അവന്‍ നരകത്തിലേക്ക് കൊണ്ടുപോകുന്നു. കാരണം ഏതൊരു മനുഷ്യനും സ്വാതന്ത്ര്യം കൂടാതെ നവീകരിക്കപ്പെടാന്‍ കഴിയുന്നതല്ല. മാത്രവുമല്ല എല്ലാ മനുഷ്യരുടെയും സ്വാതന്ത്ര്യം സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥയില്‍ നിന്നാണ്. അത് അങ്ങനെയാണെന്നുള്ളത് സ്വര്‍ഗ്ഗവും നരകവും എന്ന ഗ്രന്ഥത്തിന്‍റെ രണ്ട് പ്രബന്ധങ്ങളില്‍ നിന്നും സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള സന്തുലിതാവവസ്ഥയെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് കാണാവുന്നതാണ്. (589-596). സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള ആ സന്തുലിതാ വസ്ഥ മുഖാന്തിരമാണ് മനുഷ്യന്‍ ആ സ്വാതന്ത്ര്യത്തിലായിരിക്കുന്നത് (ഖണ്ഡിക 597-603), അതിലുമുപരി സ്വാതന്ത്ര്യത്തെക്കൂടാതെ ഒരു മനുഷ്യനും നവീകരിക്കപ്പെടാനും കഴിയുന്നതല്ല.

  
/ 74